Main pages

Surah The Most High [Al-Ala] in Malayalam

Surah The Most High [Al-Ala] Ayah 19 Location Maccah Number 87

سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى ﴿١﴾

അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.

ٱلَّذِى خَلَقَ فَسَوَّىٰ ﴿٢﴾

അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.

وَٱلَّذِى قَدَّرَ فَهَدَىٰ ﴿٣﴾

ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;

وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ ﴿٤﴾

മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.

فَجَعَلَهُۥ غُثَآءً أَحْوَىٰ ﴿٥﴾

എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.

سَنُقْرِئُكَ فَلَا تَنسَىٰٓ ﴿٦﴾

നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;

إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ ﴿٧﴾

അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.

وَنُيَسِّرُكَ لِلْيُسْرَىٰ ﴿٨﴾

എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.

فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ ﴿٩﴾

അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!

سَيَذَّكَّرُ مَن يَخْشَىٰ ﴿١٠﴾

ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും.

وَيَتَجَنَّبُهَا ٱلْأَشْقَى ﴿١١﴾

കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.

ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ ﴿١٢﴾

അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴿١٣﴾

പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.

قَدْ أَفْلَحَ مَن تَزَكَّىٰ ﴿١٤﴾

തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.

وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ ﴿١٥﴾

അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا ﴿١٦﴾

എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.

وَٱلْءَاخِرَةُ خَيْرٌۭ وَأَبْقَىٰٓ ﴿١٧﴾

പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.

إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ ﴿١٨﴾

സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.

صُحُفِ إِبْرَٰهِيمَ وَمُوسَىٰ ﴿١٩﴾

അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!