Main pages

Surah He Frowned [Abasa] in Malayalam

Surah He Frowned [Abasa] Ayah 42 Location Makkah Number 80

عَبَسَ وَتَوَلَّىٰۤ ﴿1﴾

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

കാരകുന്ന് & എളയാവൂര്

അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.

أَن جَاۤءَهُ ٱلۡأَعۡمَىٰ ﴿2﴾

അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

കാരകുന്ന് & എളയാവൂര്

കുരുടന്റെ വരവു കാരണം.

وَمَا یُدۡرِیكَ لَعَلَّهُۥ یَزَّكَّىٰۤ ﴿3﴾

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

കാരകുന്ന് & എളയാവൂര്

നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?

أَوۡ یَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰۤ ﴿4﴾

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

കാരകുന്ന് & എളയാവൂര്

അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.

أَمَّا مَنِ ٱسۡتَغۡنَىٰ ﴿5﴾

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

കാരകുന്ന് & എളയാവൂര്

എന്നാല്‍ താന്‍പോരിമ നടിച്ചവനോ;

فَأَنتَ لَهُۥ تَصَدَّىٰ ﴿6﴾

നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.

وَمَا عَلَیۡكَ أَلَّا یَزَّكَّىٰ ﴿7﴾

അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

കാരകുന്ന് & എളയാവൂര്

അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?

وَأَمَّا مَن جَاۤءَكَ یَسۡعَىٰ ﴿8﴾

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

കാരകുന്ന് & എളയാവൂര്

എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,

وَهُوَ یَخۡشَىٰ ﴿9﴾

(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

കാരകുന്ന് & എളയാവൂര്

അവന്‍ ദൈവഭയമുള്ളവനാണ്.

فَأَنتَ عَنۡهُ تَلَهَّىٰ ﴿10﴾

അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

കാരകുന്ന് & എളയാവൂര്

എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.

كَلَّاۤ إِنَّهَا تَذۡكِرَةࣱ ﴿11﴾

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

കാരകുന്ന് & എളയാവൂര്

അറിയുക: ഇതൊരുദ്ബോധനമാ ണ്.

فَمَن شَاۤءَ ذَكَرَهُۥ ﴿12﴾

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

കാരകുന്ന് & എളയാവൂര്

അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.

فِی صُحُفࣲ مُّكَرَّمَةࣲ ﴿13﴾

ആദരണീയമായ ചില ഏടുകളിലാണത്‌.

കാരകുന്ന് & എളയാവൂര്

ആദരണീയമായ ഏടുകളിലാണിതുള്ളത്.

مَّرۡفُوعَةࣲ مُّطَهَّرَةِۭ ﴿14﴾

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

കാരകുന്ന് & എളയാവൂര്

ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.

بِأَیۡدِی سَفَرَةࣲ ﴿15﴾

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

കാരകുന്ന് & എളയാവൂര്

ചില സന്ദേശവാഹകരുടെ കൈകളിലാണവ;

كِرَامِۭ بَرَرَةࣲ ﴿16﴾

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

കാരകുന്ന് & എളയാവൂര്

അവര്‍ മാന്യരും മഹത്തുക്കളുമാണ്.

قُتِلَ ٱلۡإِنسَـٰنُ مَاۤ أَكۡفَرَهُۥ ﴿17﴾

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

കാരകുന്ന് & എളയാവൂര്

മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?

مِنۡ أَیِّ شَیۡءٍ خَلَقَهُۥ ﴿18﴾

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

കാരകുന്ന് & എളയാവൂര്

ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?

مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿19﴾

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.

ثُمَّ ٱلسَّبِیلَ یَسَّرَهُۥ ﴿20﴾

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.

ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ﴿21﴾

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

കാരകുന്ന് & എളയാവൂര്

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.

ثُمَّ إِذَا شَاۤءَ أَنشَرَهُۥ ﴿22﴾

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

كَلَّا لَمَّا یَقۡضِ مَاۤ أَمَرَهُۥ ﴿23﴾

നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

കാരകുന്ന് & എളയാവൂര്

അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ ﴿24﴾

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

കാരകുന്ന് & എളയാവൂര്

മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.

أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا ﴿25﴾

നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

കാരകുന്ന് & എളയാവൂര്

നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا ﴿26﴾

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

കാരകുന്ന് & എളയാവൂര്

പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.

فَأَنۢبَتۡنَا فِیهَا حَبࣰّا ﴿27﴾

എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

കാരകുന്ന് & എളയാവൂര്

അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.

وَعِنَبࣰا وَقَضۡبࣰا ﴿28﴾

മുന്തിരിയും പച്ചക്കറികളും

കാരകുന്ന് & എളയാവൂര്

മുന്തിരിയും പച്ചക്കറികളും.

وَزَیۡتُونࣰا وَنَخۡلࣰا ﴿29﴾

ഒലീവും ഈന്തപ്പനയും

കാരകുന്ന് & എളയാവൂര്

ഒലീവും ഈത്തപ്പനയും.

وَحَدَاۤىِٕقَ غُلۡبࣰا ﴿30﴾

ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

കാരകുന്ന് & എളയാവൂര്

ഇടതൂര്‍ന്ന തോട്ടങ്ങളും.

وَفَـٰكِهَةࣰ وَأَبࣰّا ﴿31﴾

പഴവര്‍ഗവും പുല്ലും.

കാരകുന്ന് & എളയാവൂര്

പഴങ്ങളും പുല്‍പടര്‍പ്പുകളും.

مَّتَـٰعࣰا لَّكُمۡ وَلِأَنۡعَـٰمِكُمۡ ﴿32﴾

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

കാരകുന്ന് & എളയാവൂര്

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.

فَإِذَا جَاۤءَتِ ٱلصَّاۤخَّةُ ﴿33﴾

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

കാരകുന്ന് & എളയാവൂര്

എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

یَوۡمَ یَفِرُّ ٱلۡمَرۡءُ مِنۡ أَخِیهِ ﴿34﴾

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

കാരകുന്ന് & എളയാവൂര്

അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.

وَأُمِّهِۦ وَأَبِیهِ ﴿35﴾

തന്‍റെ മാതാവിനെയും പിതാവിനെയും.

കാരകുന്ന് & എളയാവൂര്

മാതാവിനെയും പിതാവിനെയും.

وَصَـٰحِبَتِهِۦ وَبَنِیهِ ﴿36﴾

തന്‍റെ ഭാര്യയെയും മക്കളെയും.

കാരകുന്ന് & എളയാവൂര്

ഭാര്യയെയും മക്കളെയും.

لِكُلِّ ٱمۡرِئࣲ مِّنۡهُمۡ یَوۡمَىِٕذࣲ شَأۡنࣱ یُغۡنِیهِ ﴿37﴾

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

കാരകുന്ന് & എളയാവൂര്

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

وُجُوهࣱ یَوۡمَىِٕذࣲ مُّسۡفِرَةࣱ ﴿38﴾

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

കാരകുന്ന് & എളയാവൂര്

അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;

ضَاحِكَةࣱ مُّسۡتَبۡشِرَةࣱ ﴿39﴾

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

കാരകുന്ന് & എളയാവൂര്

ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.

وَوُجُوهࣱ یَوۡمَىِٕذٍ عَلَیۡهَا غَبَرَةࣱ ﴿40﴾

വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

കാരകുന്ന് & എളയാവൂര്

മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;

تَرۡهَقُهَا قَتَرَةٌ ﴿41﴾

അവയെ കൂരിരുട്ട് മൂടിയിരിക്കും.

കാരകുന്ന് & എളയാവൂര്

ഇരുള്‍ മുറ്റിയും.

أُو۟لَـٰۤىِٕكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ﴿42﴾

അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

കാരകുന്ന് & എളയാവൂര്

അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.