Settings
Surah He Frowned [Abasa] in Malayalam
عَبَسَ وَتَوَلَّىٰۤ ﴿1﴾
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
أَن جَاۤءَهُ ٱلۡأَعۡمَىٰ ﴿2﴾
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
കുരുടന്റെ വരവു കാരണം.
وَمَا یُدۡرِیكَ لَعَلَّهُۥ یَزَّكَّىٰۤ ﴿3﴾
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
أَوۡ یَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰۤ ﴿4﴾
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ ٱسۡتَغۡنَىٰ ﴿5﴾
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
فَأَنتَ لَهُۥ تَصَدَّىٰ ﴿6﴾
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
وَمَا عَلَیۡكَ أَلَّا یَزَّكَّىٰ ﴿7﴾
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
وَأَمَّا مَن جَاۤءَكَ یَسۡعَىٰ ﴿8﴾
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
وَهُوَ یَخۡشَىٰ ﴿9﴾
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്
അവന്‍ ദൈവഭയമുള്ളവനാണ്.
فَأَنتَ عَنۡهُ تَلَهَّىٰ ﴿10﴾
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
كَلَّاۤ إِنَّهَا تَذۡكِرَةࣱ ﴿11﴾
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
അറിയുക: ഇതൊരുദ്ബോധനമാ ണ്.
فَمَن شَاۤءَ ذَكَرَهُۥ ﴿12﴾
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
فِی صُحُفࣲ مُّكَرَّمَةࣲ ﴿13﴾
ആദരണീയമായ ചില ഏടുകളിലാണത്.
ആദരണീയമായ ഏടുകളിലാണിതുള്ളത്.
مَّرۡفُوعَةࣲ مُّطَهَّرَةِۭ ﴿14﴾
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
بِأَیۡدِی سَفَرَةࣲ ﴿15﴾
ചില സന്ദേശവാഹകരുടെ കൈകളിലാണത്.
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
كِرَامِۭ بَرَرَةࣲ ﴿16﴾
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
قُتِلَ ٱلۡإِنسَـٰنُ مَاۤ أَكۡفَرَهُۥ ﴿17﴾
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
مِنۡ أَیِّ شَیۡءٍ خَلَقَهُۥ ﴿18﴾
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿19﴾
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
ثُمَّ ٱلسَّبِیلَ یَسَّرَهُۥ ﴿20﴾
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ﴿21﴾
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
ثُمَّ إِذَا شَاۤءَ أَنشَرَهُۥ ﴿22﴾
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
كَلَّا لَمَّا یَقۡضِ مَاۤ أَمَرَهُۥ ﴿23﴾
നിസ്സംശയം, അവനോട് അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ ﴿24﴾
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا ﴿25﴾
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا ﴿26﴾
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
فَأَنۢبَتۡنَا فِیهَا حَبࣰّا ﴿27﴾
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
وَحَدَاۤىِٕقَ غُلۡبࣰا ﴿30﴾
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
ഇടതൂര്‍ന്ന തോട്ടങ്ങളും.
مَّتَـٰعࣰا لَّكُمۡ وَلِأَنۡعَـٰمِكُمۡ ﴿32﴾
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
فَإِذَا جَاۤءَتِ ٱلصَّاۤخَّةُ ﴿33﴾
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
یَوۡمَ یَفِرُّ ٱلۡمَرۡءُ مِنۡ أَخِیهِ ﴿34﴾
അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
وَأُمِّهِۦ وَأَبِیهِ ﴿35﴾
തന്‍റെ മാതാവിനെയും പിതാവിനെയും.
മാതാവിനെയും പിതാവിനെയും.
وَصَـٰحِبَتِهِۦ وَبَنِیهِ ﴿36﴾
തന്‍റെ ഭാര്യയെയും മക്കളെയും.
ഭാര്യയെയും മക്കളെയും.
لِكُلِّ ٱمۡرِئࣲ مِّنۡهُمۡ یَوۡمَىِٕذࣲ شَأۡنࣱ یُغۡنِیهِ ﴿37﴾
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
وُجُوهࣱ یَوۡمَىِٕذࣲ مُّسۡفِرَةࣱ ﴿38﴾
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
ضَاحِكَةࣱ مُّسۡتَبۡشِرَةࣱ ﴿39﴾
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
وَوُجُوهࣱ یَوۡمَىِٕذٍ عَلَیۡهَا غَبَرَةࣱ ﴿40﴾
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
أُو۟لَـٰۤىِٕكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ﴿42﴾
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.
 English
 Chinese
 Spanish
 Portuguese
 Russian
 Japanese
 French
 German
 Italian
 Hindi
 Korean
 Indonesian
 Bengali
 Albanian
 Bosnian
 Dutch
 Malayalam
 Romanian