Main pages

Surah The emissaries [Al-Mursalat] in Malayalam

Surah The emissaries [Al-Mursalat] Ayah 50 Location Makkah Number 77

وَٱلۡمُرۡسَلَـٰتِ عُرۡفࣰا ﴿1﴾

തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.

فَٱلۡعَـٰصِفَـٰتِ عَصۡفࣰا ﴿2﴾

പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.

وَٱلنَّـٰشِرَ ٰ⁠تِ نَشۡرࣰا ﴿3﴾

പരക്കെപരത്തുന്നവ സത്യം.

فَٱلۡفَـٰرِقَـٰتِ فَرۡقࣰا ﴿4﴾

പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.

فَٱلۡمُلۡقِیَـٰتِ ذِكۡرًا ﴿5﴾

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.

عُذۡرًا أَوۡ نُذۡرًا ﴿6﴾

ഒഴികഴിവായോ, താക്കീതായോ.

إِنَّمَا تُوعَدُونَ لَوَ ٰ⁠قِعࣱ ﴿7﴾

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.

فَإِذَا ٱلنُّجُومُ طُمِسَتۡ ﴿8﴾

നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,

وَإِذَا ٱلسَّمَاۤءُ فُرِجَتۡ ﴿9﴾

ആകാശം പിളര്‍ന്ന് പോവുകയും,

وَإِذَا ٱلۡجِبَالُ نُسِفَتۡ ﴿10﴾

പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,

وَإِذَا ٱلرُّسُلُ أُقِّتَتۡ ﴿11﴾

ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.

لِأَیِّ یَوۡمٍ أُجِّلَتۡ ﴿12﴾

ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?

لِیَوۡمِ ٱلۡفَصۡلِ ﴿13﴾

വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.

وَمَاۤ أَدۡرَىٰكَ مَا یَوۡمُ ٱلۡفَصۡلِ ﴿14﴾

വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿15﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

أَلَمۡ نُهۡلِكِ ٱلۡأَوَّلِینَ ﴿16﴾

മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?

ثُمَّ نُتۡبِعُهُمُ ٱلۡـَٔاخِرِینَ ﴿17﴾

അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.

كَذَ ٰ⁠لِكَ نَفۡعَلُ بِٱلۡمُجۡرِمِینَ ﴿18﴾

കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿19﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

أَلَمۡ نَخۡلُقكُّم مِّن مَّاۤءࣲ مَّهِینࣲ ﴿20﴾

നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?

فَجَعَلۡنَـٰهُ فِی قَرَارࣲ مَّكِینٍ ﴿21﴾

എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.

إِلَىٰ قَدَرࣲ مَّعۡلُومࣲ ﴿22﴾

ഒരു നിശ്ചിത അവധി വരെ.

فَقَدَرۡنَا فَنِعۡمَ ٱلۡقَـٰدِرُونَ ﴿23﴾

അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿24﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا ﴿25﴾

ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?

أَحۡیَاۤءࣰ وَأَمۡوَ ٰ⁠تࣰا ﴿26﴾

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.

وَجَعَلۡنَا فِیهَا رَوَ ٰ⁠سِیَ شَـٰمِخَـٰتࣲ وَأَسۡقَیۡنَـٰكُم مَّاۤءࣰ فُرَاتࣰا ﴿27﴾

ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿28﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

ٱنطَلِقُوۤا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴿29﴾

അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.

ٱنطَلِقُوۤا۟ إِلَىٰ ظِلࣲّ ذِی ثَلَـٰثِ شُعَبࣲ ﴿30﴾

മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.

لَّا ظَلِیلࣲ وَلَا یُغۡنِی مِنَ ٱللَّهَبِ ﴿31﴾

അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.

إِنَّهَا تَرۡمِی بِشَرَرࣲ كَٱلۡقَصۡرِ ﴿32﴾

അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.

كَأَنَّهُۥ جِمَـٰلَتࣱ صُفۡرࣱ ﴿33﴾

അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿34﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

هَـٰذَا یَوۡمُ لَا یَنطِقُونَ ﴿35﴾

അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.

وَلَا یُؤۡذَنُ لَهُمۡ فَیَعۡتَذِرُونَ ﴿36﴾

എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿37﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

هَـٰذَا یَوۡمُ ٱلۡفَصۡلِۖ جَمَعۡنَـٰكُمۡ وَٱلۡأَوَّلِینَ ﴿38﴾

വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

فَإِن كَانَ لَكُمۡ كَیۡدࣱ فَكِیدُونِ ﴿39﴾

നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿40﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

إِنَّ ٱلۡمُتَّقِینَ فِی ظِلَـٰلࣲ وَعُیُونࣲ ﴿41﴾

ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.

وَفَوَ ٰ⁠كِهَ مِمَّا یَشۡتَهُونَ ﴿42﴾

അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.

كُلُوا۟ وَٱشۡرَبُوا۟ هَنِیۤـَٔۢا بِمَا كُنتُمۡ تَعۡمَلُونَ ﴿43﴾

അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.

إِنَّا كَذَ ٰ⁠لِكَ نَجۡزِی ٱلۡمُحۡسِنِینَ ﴿44﴾

ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿45﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

كُلُوا۟ وَتَمَتَّعُوا۟ قَلِیلًا إِنَّكُم مُّجۡرِمُونَ ﴿46﴾

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿47﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

وَإِذَا قِیلَ لَهُمُ ٱرۡكَعُوا۟ لَا یَرۡكَعُونَ ﴿48﴾

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.

وَیۡلࣱ یَوۡمَىِٕذࣲ لِّلۡمُكَذِّبِینَ ﴿49﴾

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

فَبِأَیِّ حَدِیثِۭ بَعۡدَهُۥ یُؤۡمِنُونَ ﴿50﴾

ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?