Settings
Surah The tidings [An-Naba] in Malayalam
عَمَّ يَتَسَآءَلُونَ ﴿1﴾
ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?
عَنِ ٱلنَّبَإِ ٱلْعَظِيمِ ﴿2﴾
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ ﴿3﴾
അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.
كَلَّا سَيَعْلَمُونَ ﴿4﴾
വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.
ثُمَّ كَلَّا سَيَعْلَمُونَ ﴿5﴾
വീണ്ടും വേണ്ട; ഉറപ്പായും അവരറിയും.
أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًۭا ﴿6﴾
ഭൂമിയെ നാം മെത്തയാക്കിയില്ലേ?
وَٱلْجِبَالَ أَوْتَادًۭا ﴿7﴾
മലകളെ ആണികളും?
وَخَلَقْنَٰكُمْ أَزْوَٰجًۭا ﴿8﴾
നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.
وَجَعَلْنَا نَوْمَكُمْ سُبَاتًۭا ﴿9﴾
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.
وَجَعَلْنَا ٱلَّيْلَ لِبَاسًۭا ﴿10﴾
രാവിനെ വസ്ത്രമാക്കി.
وَجَعَلْنَا ٱلنَّهَارَ مَعَاشًۭا ﴿11﴾
പകലിനെ ജീവിതവേളയാക്കി.
وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا ﴿12﴾
നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.
وَجَعَلْنَا سِرَاجًۭا وَهَّاجًۭا ﴿13﴾
കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءًۭ ثَجَّاجًۭا ﴿14﴾
കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.
لِّنُخْرِجَ بِهِۦ حَبًّۭا وَنَبَاتًۭا ﴿15﴾
അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.
وَجَنَّٰتٍ أَلْفَافًا ﴿16﴾
ഇടതൂര്‍ന്ന തോട്ടങ്ങളും.
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَٰتًۭا ﴿17﴾
നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًۭا ﴿18﴾
കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًۭا ﴿19﴾
ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا ﴿20﴾
പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.
إِنَّ جَهَنَّمَ كَانَتْ مِرْصَادًۭا ﴿21﴾
നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.
لِّلطَّٰغِينَ مَـَٔابًۭا ﴿22﴾
അതിക്രമികളുടെ സങ്കേതം.
لَّٰبِثِينَ فِيهَآ أَحْقَابًۭا ﴿23﴾
അവരതില്‍ യുഗങ്ങളോളം വസിക്കും.
لَّا يَذُوقُونَ فِيهَا بَرْدًۭا وَلَا شَرَابًا ﴿24﴾
കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.
إِلَّا حَمِيمًۭا وَغَسَّاقًۭا ﴿25﴾
തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.
جَزَآءًۭ وِفَاقًا ﴿26﴾
അര്‍ഹിക്കുന്ന പ്രതിഫലം.
إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًۭا ﴿27﴾
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.
وَكَذَّبُوا۟ بِـَٔايَٰتِنَا كِذَّابًۭا ﴿28﴾
നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.
وَكُلَّ شَىْءٍ أَحْصَيْنَٰهُ كِتَٰبًۭا ﴿29﴾
എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿30﴾
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.
إِنَّ لِلْمُتَّقِينَ مَفَازًا ﴿31﴾
ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.
حَدَآئِقَ وَأَعْنَٰبًۭا ﴿32﴾
അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.
وَكَوَاعِبَ أَتْرَابًۭا ﴿33﴾
തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും.
وَكَأْسًۭا دِهَاقًۭا ﴿34﴾
നിറഞ്ഞ കോപ്പകളും.
لَّا يَسْمَعُونَ فِيهَا لَغْوًۭا وَلَا كِذَّٰبًۭا ﴿35﴾
അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.
جَزَآءًۭ مِّن رَّبِّكَ عَطَآءً حِسَابًۭا ﴿36﴾
നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.
رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًۭا ﴿37﴾
അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّۭا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًۭا ﴿38﴾
ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.
ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا ﴿39﴾
അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.
إِنَّآ أَنذَرْنَٰكُمْ عَذَابًۭا قَرِيبًۭا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا ﴿40﴾
ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: \"ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”